കോൽക്കത്തയെ നയിക്കേണ്ടത് മോർഗൻ, കാർത്തിക്ക് അല്ല: ശ്രീശാന്ത്

02:24 PM Oct 04, 2020 | Deepika.com
കൊച്ചി: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇംഗ്ലണ്ട് നായകൻ എയിൻ മോർഗൻ നയിക്കണമെന്നും ദിനേശ് കാർത്തിക്കിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഇന്ത്യൻ മുൻ താരം എസ്.ശ്രീശാന്ത്. ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 18 റണ്‍സിന്‍റെ തോൽവി കോൽക്കത്ത ഏറ്റുവാങ്ങിയതിന് പിന്നാലെ ട്വിറ്ററിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

ലോകകപ്പ് നേടിയ ടീമിന്‍റെ നായകനാണ് മോർഗൻ. അദ്ദേഹമാണ് കോൽക്കത്തയെ നയിക്കേണ്ടത്. കോൽക്കത്ത ഇക്കാര്യത്തിൽ ആലോചന നടത്തണം. രോഹിത് ശർമ, എം.എസ്.ധോണി, വിരാട് കോഹ് ലി തുടങ്ങിയവരെപ്പോലെ മുന്നിൽ നിന്നു നയിക്കുന്നവരാണ് മോർഗനെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

ഞായറാഴ്ച നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 228 റണ്‍സ് അടിച്ചുകൂട്ടി. കോൽക്കത്തയുടെ മറുപടി 210 റണ്‍സിൽ അവസാനിച്ചിരുന്നു. തോറ്റെങ്കിലും മോർഗന്‍റെ വെടിക്കെട്ട് പ്രകടനം കോൽക്കത്തയ്ക്ക് ആശ്വാസമായിരുന്നു.

43 പന്തിൽ 112 എന്ന വിജയലക്ഷ്യം നിൽക്കുമ്പോഴാണ് മോർഗൻ രാഹുൽ ത്രിപാഠിക്കൊപ്പം ക്രീസിൽ ഒന്നിക്കുന്നത്. അടിച്ചുതകർത്ത സംഖ്യം 78 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടയിൽ കോൽക്കത്ത ജയപ്രതീക്ഷ ഉയർത്തിയിരുന്നു. ത്രിപാഠി 36 റണ്‍സ് നേടി പുറത്തായി.

നിലവിൽ നാല് മത്സരങ്ങൾ കളിച്ച കോൽക്കത്ത രണ്ട് മത്സരങ്ങളിൽ തോറ്റ് പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.