പാറ്റ്ന: ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യകക്ഷികളായ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനവും പൂർത്തിയായി.
243 അംഗ നിയമസഭയിൽ ആർജെഡി 144 സീറ്റുകളിൽ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ജാർഖണ്ഡ് മുക്തി മോർച്ച ഉൾപ്പെടെ പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായി.
ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.
ബിഹാറിൽ തേജസ്വി മുഖ്യമന്ത്രി സ്ഥാനാർഥി; കോണ്‍ഗ്രസിന് 70 സീറ്റ്, അങ്കത്തിനൊരുങ്ങി മഹാസഖ്യം
07:08 PM Oct 03, 2020 | Deepika.com