ലക്നോ: ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. യുപിയിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടികളാണ്. അതിലെ അവസാന സംഭവമാണ് ഹത്രാസിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലും പ്രിയങ്കയും പെൺകുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും സത്യാവസ്ഥ അറിയാനുമാണ് പോയിരിക്കുന്നത്. കാട്ടുനീതിയാണ് നടക്കുന്നതെന്നും കുടുംബത്തെ കാണാതെ തിരിച്ചുമടങ്ങുന്ന പ്രശ്നമില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.
യുപിയിൽ നിയമവാഴ്ച തകർന്നിരിക്കുകയാണെന്ന് ആന്റണി
05:59 PM Oct 03, 2020 | Deepika.com