പീഡന പരാതിയിൽ പോലീസ് കേസെടുത്തില്ല; മധ്യപ്രദേശിൽ ദളിത് യുവതി ജീവനൊടുക്കി

09:04 AM Oct 03, 2020 | Deepika.com
ഭോപ്പാൽ: മധ്യപ്രദേശില്‍ പീഡനത്തിന് ഇരയായ ദളിത് യുവതി ജീവനൊടുക്കി. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച 33കാരിയെ വെള്ളിയാഴ്ചയാണ് നര്‍സിംഗ്പുരിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരാതിയുമായി യുവതി പോലീസിനെ സമീപിച്ചുവെങ്കിലും പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരാതിയുമായി എത്തിയ യുവതിയെയും ഭര്‍ത്താവിനെയും പോലീസ് ഔട്ട്‌പോസ്റ്റില്‍ തടഞ്ഞു വച്ചുവെന്ന് യുവതിയുടെ അടുത്ത ബന്ധു പറഞ്ഞു.

എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

വെള്ളിയാഴ്ച വീടിന് സമീപം വെള്ളമെടുക്കാന്‍ പോയ യുവതിയെ അയല്‍ക്കാരി പീഡനകാര്യം പറഞ്ഞ് പരിഹസിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസ് കേസെടുത്തു. പ്രതികളിലൊരാളുടെ അച്ഛന്‍ മോതിലാല്‍ ചൗധരിക്കെതിരെയും പോലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ എഎസ്‌ഐ മിശ്രിലാല്‍ കൊടാപ്പയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുവെന്നും ജോലി ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് അറസ്റ്റ് ചെയ്തുവെന്നും നര്‍സിംഗ്പുര്‍ ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കൂടാതെ അഡീഷണല്‍ എസ്പി രജേഷ് ചൗദരി, എസ്ഡിഒപി സീതാറാം യാദവ് എന്നിവരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നിര്‍ദ്ദേശം നല്‍കി.