ഹത്രാസ് സംഭവം: മൂന്ന് പോലീസ് ഉദ്യോഗസ്ഥർ‌ക്ക് സസ്പെൻഷൻ

10:15 PM Oct 02, 2020 | Deepika.com
ലക്നോ: ഹത്രാസിൽ മാനഭംഗത്തിനിരായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ‌ക്ക് സസ്പെൻഷൻ. ഹത്രാസ് എസ്പി, ഡിഎസ്പി, ഇൻസ്പെക്ടർ എന്നിവർക്കാണ് സസ്പെൻഷൻ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി.

പ്രത്യേക അന്വേഷണസംഘത്തിന്‍റെ (എസ്ഐടി) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എസ്പിക്കും ഡിഎസ്പിക്കും നാർക്കോ പോളിഗ്രാഫ് പരിശോധന നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, ‌യുപി പോലീസിനെതിരെ ആഞ്ഞടിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ബലാൽസംഗം നടന്നിട്ടില്ലെന്ന പോലീസ് നിലപാട് കുടുംബം തള്ളി. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.