നായാടി കോളനിയിലെ "കിണർ' ഇനി ചരിത്ര സ്മാരകം

08:28 PM Oct 02, 2020 | Deepika.com
പാലക്കാട്: അയിത്തത്തിനെതിരെയുള്ള മഹാത്മാഗാന്ധിയുടെ പോരാട്ടങ്ങളെ ഓർമ്മിപ്പിച്ച് കുഴൽമന്ദം നായാടി കോളനിയിലെ പൊതുകിണർ ചരിത്രസ്മാരകം ആക്കുന്നു.

ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിലാണ് പൊതുകിണർ ചരിത്രസ്മാരകം ആക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കിണറിന്‍റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി നിർവഹിച്ചു.

1934 ൽ ഗാന്ധിജി കേരളം സന്ദർശിച്ചപ്പോൾ നായാടി വിഭാഗത്തിലുള്ള ജനങ്ങൾ അദ്ദേഹത്തെ നേരിൽ കണ്ട് പൊതു കിണറുകളിൽ നിന്നും കുടിവെള്ളം എടുക്കാൻ അനുവാദമില്ലാത്തത് സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു.

അയിത്താചരണം നിലനിന്നിരുന്ന ആ സമയത്ത് താഴ്ന്ന ജാതിയിലുള്ളവർക്ക് പൊതു കിണറുകളിൽ നിന്നും വെള്ളം എടുക്കാൻ അനുവാദമുണ്ടായിരുന്നില്ല.

ഗാന്ധിജി പരാതിക്കാരോടൊപ്പം സ്ഥലം സന്ദർശിക്കുകയും അവിടെ കിണർ കുഴിക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് 1934 ലാണ് ഈ കിണർ കുഴിച്ചത്.

കിണറിന്‍റെ ചരിത്ര പ്രാധാന്യം മനസിലാക്കിയ ജില്ലാ പഞ്ചായത്ത് ഭരണസമിതി കിണർ ചരിത്രസ്മാരകമായി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി കിണർ നവീകരണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.