നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം: അമ്മയുടെ സമരം അവസാനിപ്പിച്ചു

07:26 PM Oct 02, 2020 | Deepika.com
കൊച്ചി: നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തിൽ അമ്മ ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ 35 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു.

ചികിത്സാ പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡ് പരിശോധിക്കുമെന്ന ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

കുടുംബത്തിന് വന്ന ചികിത്സ ചെലവ് പട്ടികജാതി വകുപ്പ് നൽകുമെന്നും ഉറപ്പ് നൽകി. കുട്ടിയുടെ അമ്മ നന്ദിനിക്ക് പട്ടികജാതി വകുപ്പിന് കീഴിലെ ഏതെങ്കിലും സ്ഥാപനത്തിൽ താത്കാലിക ജോലി നൽകാനും ധാരണയായി.

മൂന്നു വയസുള്ള പൃഥ്വിരാജാണ് മരിച്ചത്. യഥാർഥ മരണകാരണം കണ്ടെത്തുന്നതിൽ സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മ സമരം തുടങ്ങിയത്.

നാണയം വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസതടസം കാരണമെന്നാണ് രാസപരിശോധന ഫലം.