ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെൺകുട്ടിക്ക് ആദരം അർപ്പിച്ച് ഡൽഹിയിലെ വാല്മീകി മന്ദിറിൽ നടന്ന പ്രാർത്ഥന സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു പ്രിയങ്ക.
കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഹത്രാസില്‍ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം വാല്മീകി വിഭാഗത്തില്‍പെട്ടവരാണ്.
കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് പോയ പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വ്യാഴാഴ്ച പോലീസ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഡല്‍ഹിയിലെത്തിയത്. നേരത്തെ ഇവിടെ ധർണ ഇരിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ഭയം കൊണ്ടാണ് ഹാസ്രത് യുവതിയുടെ കുടുംബത്തെ കാണാന്‍ തങ്ങളെ യോഗി സര്‍ക്കാര്‍ അനുവദിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മുഖ്യമന്ത്രി അത്രയ്ക്കങ്ങ് ഭയക്കേണ്ട കാര്യമില്ല എന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
"ഹത്രാസ് പെൺകുട്ടിക്ക് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരണം'; പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്ത് പ്രിയങ്ക
06:31 PM Oct 02, 2020 | Deepika.com