തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോൺ നൽകിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് ചെന്നിത്തലയുടെ ഓഫീസ്. രമേശ് ചെന്നിത്തല ഫോൺ കൈപ്പറ്റിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്കിയ കാര്യം പറയുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
ലൈഫ് മിഷന് ഫ്ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷന് ആയി നല്‍കിയെന്ന് സന്തോഷ് ഈപ്പന് ഹർജിയിൽ പറയുന്നു. 3.80 കോടി രൂപ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍ 68 ലക്ഷവും നല്കി.
ചെന്നിത്തല അടക്കമുള്ളവര്‍ക്ക് നല്കാന് അഞ്ച് ഐ ഫോണ്‍ നല്‍കിയെന്നും സന്തോഷ് ഈപ്പന് ഹർജിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഫോണ്‍ പ്രതിപക്ഷ നേതാവിന് കൈമാറിയത്. പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിംഗ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയത്.
സ്വപ്നാ സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോണ്‍ നല്‍കിയതെന്നും ഇതിന്റെ ബില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹർജിയില്‍ സന്തോഷ് ഈപ്പന് വെളിപ്പെടുത്തി.
ഫോൺ കൈപ്പറ്റിയില്ല: യുണിടാക് എംഡിയുടെ ആരോപണം നിഷേധിച്ച് ചെന്നിത്തലയുടെ ഓഫീസ്
10:06 AM Oct 02, 2020 | Deepika.com