മാഡ്രിഡ്: കോവിഡ് വൈറസ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ വീണ്ടും സന്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി. അത്യാവശ്യ യാത്രകൾ ഒഴികെയുള്ളവ നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
1,33,000ലേറെ കോവിഡ് കേസുകളാണ് മാഡ്രിഡിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ വീണ്ടും ലോക്കഡൗണ്‍ ഏർപ്പെടുത്താൻ സ്പാനിഷ് ഭരണകൂടം തീരുമാനിച്ചത്.
അതേസമയം, മാഡ്രിഡിലെ പ്രദേശിക ഭരണകൂടം ലോക്കഡൗണിനെ എതിർത്തുവെന്നും വിവരങ്ങളുണ്ട്. ഈ അടച്ചിടൽ നിയമവിധേയമല്ലെന്ന് മാഡ്രിഡിലെ ചില ഉന്നത നേതാക്കൾ പരസ്യ പ്രസ്താവന നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം എന്നുമുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരികയെന്ന് വ്യക്തമാക്കിയിട്ടില്ല. അതിർത്തികൾ ഉൾപ്പെടെ അയ്ക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
രാജ്യത്ത് ഇതുവരെ 769,188 പേർക്കാണ് കോവിഡ് ബാധിച്ചത്. 31,791 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 12,723,989 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
കോവിഡ് കുതിക്കുന്നു; സ്പെയിൻ തലസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍
06:17 AM Oct 01, 2020 | Deepika.com