ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വ്യാപനം വർധിച്ചതോടെ രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്കാണ്് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. കോവിഡിനെ പിടിച്ചുകെട്ടാൻ ഇനി പുതിയ മാർഗങ്ങൾ തേടെണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പുതിയ മാർഗങ്ങൾ കണ്ടെത്തിയാൽ തന്നെ അത് പ്രാവർഡത്തികമാക്കി മാറ്റാൻ ഏറെ സമയമെടുക്കുമെന്നും ജോണ്സണ് പറഞ്ഞു.
ഉയരുന്ന മരണ നിരക്കും ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ മേഖലയിലെ പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്.
പബ്ബുകളുടെ പ്വർത്തനു സമയം ഉൾപ്പെടെ വെട്ടിക്കുറച്ച് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പലയിടങ്ങളും പ്രാദേശികമായ ലോക്ക്ഡൗണുകളും പ്രഖ്യാപിച്ചു. അതിനു ശേഷവും കോവിഡ് നിരക്ക് ഉയരുന്നതിനാലാണ് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് ബ്രിട്ടീഷ് ഭരണകൂടവും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നത്.
453,264 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 7,108 പേർക്കാണ് കഴിഞ്ഞ 20 മണിക്കൂറിനിടെ വൈറസ് ബാധിച്ചത്. 72 പേർ മരണമടയുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരണമടഞ്ഞവരുടെ ആകെ എണ്ണം 42,143 ആയി ഉയർന്നു.
കോവിഡ്: ബ്രിട്ടൻ അതീവ ഗുരുതരാവസ്ഥയിലെന്ന് ബോറിസ് ജോണ്സണ്
08:53 AM Oct 01, 2020 | Deepika.com