• 1528: മുഗൾ ചക്രവർത്തി ബാബറിന്റെ ഒരു സേനാമേധാവി മിർ ബാഖി അയോധ്യയിൽ മസ്ജിദ് നിർമിക്കുന്നു.
• 1853: ബാബറി മസ്ജിദ് നിർമിച്ച സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന പ്രചാരണം ശക്തിപ്പെട്ടു.
• 1853: അയോധ്യയിൽ ആരാധനയെച്ചൊല്ലി ഹിന്ദു മുസ്ലിം സംഘർഷം.
• 1859: ബ്രിട്ടീഷുകാർ ഇരുവർക്കും ആരാധനാസ്ഥലം നിശ്ചയിച്ച് വേലികെട്ടി തിരിച്ചു.
• 1885: ബാബറി മസ്ജിദിനോടു ചേർന്ന് രാമക്ഷേത്രം നിർമിക്കാൻ അനുമതി തേടി മഹന്ത് രഘുവർദാസ് ഫൈസാബാദ് കോടതിയിൽ ഹർജി നൽകി.
• 1949 ഡിസംബർ 23: ശ്രീരാമ പ്രതിമകൾ മസ്ജിദിൽ സ്ഥാപിച്ചതായി ആരോപണം. മുസ്ലിംകൾ മസ്ജിദിലെ പ്രാർഥന നിർത്തി.
• 1950 ജനുവരി 16: പ്രതിമകൾ മാറ്റരുതെന്നും ദിവസേന പ്രാർഥന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗോപാൽ സിംഗ് വിശാരദ് ഫൈസാബാദ് കോടതിയിൽ ഹർജി നൽകി.
• 1950 ഡിസംബർ 5: ഇതേ ആവശ്യമുന്നയിച്ച് മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെ ഹർജി.
• 1959 ഡിസംബർ 17: തർക്കഭൂമി തങ്ങൾക്കു വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സുന്നി സെൻട്രൽ ബോർഡ് ഓഫ് വഖഫിന്റെ ഹർജി.
• 1984: രാമജ·ഭൂമി മോചിപ്പിക്കാനും ബാബറി മസ്ജിദ് തുറക്കാനും പ്രക്ഷോഭം തുടങ്ങാൻ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തീരുമാനം. രാമക്ഷേത്രം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ വിശ്വ ഹിന്ദു പരിഷത്ത് ഒരു സമിതിക്ക് രൂപം നൽകി.
• 1986 ഫെബ്രുവരി 1: മസ്ജിദ് തുറക്കാനും ഹിന്ദുക്കൾക്ക് ആരാധന അനുവദിക്കാനും ഫൈസാബാദ് ജില്ലാ ജഡ്ജി കെ.എം. പാണ്ഡേ ഉത്തരവിട്ടു. മുസ്ലിം സമുദായം ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി.
• 1989 : അയോധ്യാ വിഷയത്തിൽ വിഎച്ച്പിയെ പിന്തുണച്ച് ബിജെപി.
• 1989 നവംബർ 9: അയോധ്യയിൽ ക്ഷേത്രനിർമാണത്തിനു ശിലാന്യാസ് (തറക്കല്ലിടൽ) നടത്താൻ കേന്ദ്രസർക്കാർ അനുവദിച്ചു.
• 1990 സെപ്റ്റംബർ 25: ബിജെപി പ്രസിഡന്റ് എൽ.കെ. അഡ്വാനി ഗുജറാത്തിലെ സോമനാഥിൽനിന്ന് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി.
• 1990 ഒക്ടോബർ 23: രഥയാത്ര ബിഹാറിലെ സമസ്തിപ്പുരിൽ തടഞ്ഞു. അഡ്വാനി അറസ്റ്റിൽ.
• 1990 ഒക്ടോബർ 30: കർസേവകർ ബാബറി മസ്ജിദിൽ പ്രവേശിക്കാൻ തുനിയുന്നു. പോലീസ് വെടിവയ്പിൽ 28 പേർ കൊല്ലപ്പെട്ടു.
• 1991 ഒക്ടോബർ: ബാബറി മസ്ജിദിനു ചുറ്റുമുള്ള 2.77 ഏക്കർ സ്ഥലം യുപി സർക്കാർ ഏറ്റെടുത്തു.
• 1992 ഡിസംബർ 6: പതിനായിരക്കണക്കിന് കർസേവകർ ബാബറി മസ്ജിദ് തകർത്തു. രാജ്യത്തു പലേടത്തും സാമുദായിക കലാപം. മസ്ജിദ് പുനർനിർമിക്കുമെന്നു പ്രധാനമന്ത്രി പി.വി. നരസിംഹറാവു. തർക്കഭൂമിയിൽ താത്കാലിക ക്ഷേത്രം പണിതു.
• 1992 ഡിസംബർ 16: എം.എസ്. ലീബർഹാൻ കമ്മീഷനെ മസ്ജിദ് തകർക്കൽ അന്വേഷിക്കാൻ നിയമിച്ചു.
• 2002 ഏപ്രിൽ: അയോധ്യയിലെ തർക്കഭൂമിയുടെ അവകാശതർക്ക കേസ് അലാഹാബാദ് ഹൈക്കോടതിയിൽ വിചാരണ തുടങ്ങി.
• 2003 മാർച്ച്ഓഗസ്റ്റ്: അയോധ്യയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനനം. മസ്ജിദിന് അടിയിൽ ഒരു ക്ഷേത്രാവശിഷ്ടം കണ്ടതായി നിഗമനം.
• 2003 സെപ്റ്റംബർ: മസ്ജിദ് തകർത്തതിന് ഏഴു ഹിന്ദു നേതാക്കൾക്കെതിരേ കേസ്.
• 2005 ജൂലൈ: സ്ഫോടകവസ്തുക്കൾ നിറച്ച ജീപ്പിൽ അഞ്ച് ഇസ്ലാമിക് ഭീകരർ തർക്കഭൂമിയിൽ എത്തി. സുരക്ഷാവിഭാഗം അവരെ വകവരുത്തി.
• 2009 ജൂലൈ: 19 വർഷത്തിനു ശേഷം ലീബർഹാൻ കമ്മീഷൻ റിപ്പോർട്ട് നൽകി.
• 2010 സെപ്റ്റംബർ 30: അലഹാബാദ് ഹൈക്കോടതി വിധി. മസ്ജിദ് പണിതത് ക്ഷേത്രം തകർത്താണെന്നും മസ്ജിദ് നിർമാണം ഇസ്ലാം ശാസനകൾ അനുസരിച്ചല്ലെന്നും കോടതി പറഞ്ഞു. തർക്കഭൂമി മൂന്നായി വിഭജിക്കാനാണ് ഉത്തരവ്. ഒരു ഭാഗം ശ്രീരാമന് (ഹിന്ദു മഹാസഭയ്ക്ക്), ഒരു ഭാഗം നിർമോഹി അഖാഡയ്ക്ക്, ഒരു ഭാഗം സുന്നി വഖഫ് ബോർഡിന്.
• 2011: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വഖഫ് ബോർഡും ഹിന്ദു മഹാസഭയും സുപ്രീംകോടതിയെ സമീപിച്ചതോടെയായിരുന്നു നടപടി.
• 2017 മാർച്ച്: കേസ് കോടതിക്കുപുറത്ത് ഒത്തുതീർക്കാൻ സുപ്രീംകോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹറിന്റെ നിർദേശം
• 2018 ഫെബ്രുവരി: സുപ്രീംകോടതി സിവിൽ അപ്പീലുകൾ കേൾക്കാൻ തുടങ്ങി
• 2018 ജൂലൈ 20: സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവച്ചു
• 2019 ജനുവരി എട്ട്: കേസ് കേൾക്കാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഭരണഘടനാബെഞ്ചുണ്ടാക്കി
• 2019 ഫെബ്രുവരി 26: കേസിൽ മധ്യസ്ഥതയ്ക്ക് കോടതി
• 2019 മാർച്ച് എട്ട്: മുൻ ജഡ്ജി എഫ്.എം. കലീഫുള്ള, ശ്രീ ശ്രീ രവിശങ്കർ, മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരുൾപ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതിക്ക് സുപ്രീംകോടതി രൂപംനൽകി.
• 2019 മേയ് 10: മധ്യസ്ഥ സമിതി കോടതിയിൽ അന്തിമറിപ്പോർട്ട് നൽകി
• 2019 ഒക്ടോബർ 16: വിചാരണ പൂർത്തിയായി
• 2019 നവംബർ 9: വിധി പ്രസ്താവിച്ചു. തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാനും മസ്ജിദിന് പകരം ഭൂമി നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു.
• 2020 സെപ്റ്റംബർ 30: ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പ്രതികളെയും സിബിഐ കോടതി വെറുതെവിട്ടു.
അയോധ്യയിലെ ബാബറി മസ്ജിദ് ആര്, എങ്ങനെ തകർത്തു?; നാൾവഴികൾ
12:41 PM Sep 30, 2020 | Deepika.com