തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച 486 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 404 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. ഒരാൾ വിദേശത്തുനിന്നുമെത്തി. മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
നെയ്യാറ്റിൻകര സ്വദേശി കരുണാകരൻ നായർ(79), നരുവാമൂട് സ്വദേശി ബാലകൃഷ്ണൻ(85), വെഞ്ഞാറമ്മൂട് സ്വദേശിനി വിജയമ്മ(68) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 207 പേർ സ്ത്രീകളും 279 പേർ പുരുഷ·ാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 37 പേരും 60 വയസിനു മുകളിലുള്ള 77 പേരുമുണ്ട്. പുതുതായി 2,875 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,269 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 2,657 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 9,906 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 506 പേർ രോഗമുക്തി നേടി.
കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്ട്രോൾ റൂമിൽ 191 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 30 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,230 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
തിരുവനന്തപുരത്ത് 486 പേർ കോവിഡ് പോസിറ്റീവ്; 59 രോഗികളുടെ ഉറവിടമറിയില്ല
07:47 PM Sep 28, 2020 | Deepika.com