കോവിഡ് വ്യാപനം അതിതീവ്രം; കോഴിക്കോട്ട് വീണ്ടും നിയന്ത്രണം

09:01 PM Sep 27, 2020 | Deepika.com
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ വീണ്ടും നിയന്ത്രണം. പൊതുപരിപാടികളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂടരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി.

14 ദിവസത്തേക്കാണ് നിയന്ത്രണം. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആളുകൾ കുടുതൽ എത്തുന്ന ഇടങ്ങളിൽ മുതിർന്ന പോലീസ് ഓഫീസർമാരും ക്വിക് റെസ്പോൺസ് ടീം ഉണ്ടാവും.

മറ്റു നിയന്ത്രണങ്ങൾ

* ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രവേശിക്കാം.
* മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് അനുമതി.
* വിവാഹച്ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം.
* ജിം, നീന്തല്‍ക്കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയം എന്നിവ അടച്ചിടും.
*പൊതുപരിപാടിയിൽ അഞ്ചുപേരിൽ കൂടാൻ പാടില്ല.
*കണ്ടെയ്ൻമെന്‍റ് സോൺ പരിധിയിൽ നിന്ന് പുറത്തുപോവുന്നത് കർശനമായി തടയും.
*മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, തുറമുഖങ്ങൾ എന്നിവ നിയന്ത്രിത മേഖലകളാക്കി.
*ആറടി സാമൂഹിക അകലം കർശനമാക്കി.