ബിജെപിയുടെ പെരിയാർ ബഹുമാനം ഇതാണോ; വിമർശനവുമായി കനിമൊഴി

04:30 PM Sep 27, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിലെ ഇനാംകുളത്തൂരിൽ സാമൂഹ്യപരിഷ്കർത്താവ് പെരിയാറിന്‍റെ പ്രതിമയിൽ കാവി പെയിന്‍റ് ഒഴിച്ച് ചെരുപ്പുമാല അണിയിച്ച സംഭവത്തിൽ ബിജെപിക്കെതിരേ വിമർശനവുമായി ഡിഎംകെ എംപി കനിമൊഴി രംഗത്ത്.

സാമൂഹ്യനീതിക്കായി പടപൊരുതിയ വ്യക്തിത്വമാണ് പെരിയാറെന്നും അദ്ദേഹത്തിന്‍റെ പ്രയത്നങ്ങളെ ബഹുമാനിക്കുന്നുവെന്നുമാണ് ജന്മദിനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ.മുരുഗൻ പറഞ്ഞത്. ഇങ്ങനെയാണോ ബിജെപി പെരിയാറിനെ ബഹുമാനിക്കുന്നതെന്നും കനിമൊഴി ചോദിച്ചു.

സംഭവത്തിൽ വൻ പ്രതിഷേധമാണ് തമിഴ്നാട്ടിലാകെ ഉയരുന്നത്. പോലീസ് സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കി. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

അടുത്തിടെ കോയമ്പത്തൂരിലെ സുന്ദരപുരത്തും സമാനരീതിയിൽ പെരിയാർ പ്രതിമയ്ക്ക് കാവി പെയിന്‍റ് അടിച്ച സംഭവമുണ്ടായിരുന്നു.