മോദി സർക്കാരിന് തിരിച്ചടി; അകാലിദൾ എൻഡിഎ വിട്ടു

11:19 PM Sep 26, 2020 | Deepika.com
ന്യൂഡൽഹി: വിവാദമായ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു. ബില്ലുകൾ കൃഷിക്കാരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് അകാലിദൾ എൻഡിഎ വിട്ടത്.

അകാലിദൾ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായിരുന്നു. രണ്ട് പാർട്ടികളും പഞ്ചാബിലും കേന്ദ്രത്തിലും നിരവധി തവണ അധികാരം പങ്കിട്ടിട്ടുണ്ട്.

പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിന്‍റെ അധ്യക്ഷതയിൽ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് എൻ‌ഡി‌എയിൽ നിന്ന് പുറത്തുപോകാനുള്ള സുപ്രധാന തീരുമാനം ഉണ്ടായത്. നേരത്തെ മോദി മന്ത്രിസഭയിൽനിന്ന് അകലാദിളിന്‍റെ ഏക മന്ത്രി രാജിവച്ചിരുന്നു.

സുഖ്ബീർ സിംഗ് ബാദലിന്‍റെ ഭാര്യ കൂടിയായ ഹർസിമ്രത് കൗർ ആണ് മന്ത്രിസഭയിൽനിന്നും രാജിവച്ചത്. ബില്ലിന്‍റെചർച്ചയ്‌ക്കിടെ ലോക്‌സഭയിൽ സുഖ്ബീർ സിംഗ് മന്ത്രിയുടെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

വൻ കോർപറേറ്റുകളുടെ കരാർ കൃഷിക്ക് അനുകൂലമാവുന്ന ബിൽ ഇടത്തരം കൃഷിക്കാർക്ക് തിരിച്ചടിയാവുമെന്നും കർഷകരുടെ ഉത്പന്നങ്ങൾ കോർപറേറ്റ് താത്പര്യം നോക്കി വിൽക്കേണ്ടി വരുമെന്നുമാണ് അകാലദിൾ ആരോപിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമടക്കം ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നുവരികയാണ്.

കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹിഷ്കരിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ഈ സമ്മേളന കാലയ ളവ് കഴിയുന്നതു വരെ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. അതിനിടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്.

പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തിൽ പ്രധാനപ്പെട്ട മൂന്ന് തൊഴിൽ ബില്ലുകൾ അടക്കം പാസാക്കിയാണ് സഭ പിരിഞ്ഞിരിക്കുന്നത്. കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.