കൊച്ചി: ഭീകര സംഘടനായ ഐഎസിൽ ചേർന്ന് ഏഷ്യാൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയതെന്ന കേസിൽ ഏക പ്രതി തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ സുബ്ഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്ന് കൊച്ചി പ്രത്യേക എൻഐഎ കോടതി. ഇന്ത്യയുടെ സൗഹൃദരാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്തെന്ന കുറ്റം തെളിഞ്ഞു. ശിക്ഷ തിങ്കളാഴ്ച. എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ ശിക്ഷ വിധിക്കുന്നത്.
ഐഎസിനായി യുദ്ധത്തിൽ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏക വ്യക്തിയാണ് സുബ്ഹാനി ഹാജ. തൊടുപുഴ സ്വദേശിയാണ് സുബ്ഹാനി ഹാജയെങ്കിലും വർഷങ്ങളായി തമിഴ്നാട് തിരുനെൽവേലിയിലാണ് താമസം. കനകമല തീവ്രവാദ കേസിലും സുബ്ഹാനി ഹാജ മൊയ്തീൻ പ്രതിയാണെങ്കിലും ഇയാളുടെ കേസ് പ്രത്യേക വിചാരണ നടത്തുകയായിരുന്നു.
ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തെന്നാരോപിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. 2015 ല്‍ തുര്‍ക്കി വഴി ഇറാക്കിലേക്ക് പോയ സുബ്ഹാനി ഐഎസില്‍ ചേര്‍ന്നതായും അവിടെ വച്ച് പരിശീലനം ലഭിച്ചുവെന്നും, പിന്നീട് ഇറാക്കിലെ മൊസൂളിനടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം യുദ്ധംചെയ്തെന്നുമാണ് എന്‍ഐഎ ആരോപണം.
ഐഎസ് കേസ്: സുബ്ഹാനി ഹാജാ കുറ്റക്കാരനെന്ന് എൻഐഎ കോടതി; ശിക്ഷ തിങ്കളാഴ്ച
12:33 PM Sep 25, 2020 | Deepika.com