സിപിഎമ്മിന്‍റെ ക്രമക്കേടുകൾക്ക് സിപിഐ മംഗളപത്രം എഴുതുന്നു:മുല്ലപ്പള്ളി

09:27 PM Sep 24, 2020 | Deepika.com
തിരുവനന്തപുരം: ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയായി പ്രവർത്തിച്ചിരുന്ന സിപിഐ ഇപ്പോൾ മുഖ്യമന്ത്രിയുടെ എല്ലാ ക്രമക്കേടുകൾക്കും മംഗളപത്രം എഴുതുകയാണോയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

സിപിഐ സംസ്ഥാന കൗണ്‍സിൽ രണ്ടു ദിവസം ചേർന്നിട്ടും സർക്കാരിന്‍റെ കീഴിൽ നടക്കുന്ന അഴിമതിയെ കുറിച്ചും കള്ളക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതരക്രമക്കേടുകളെ പറ്റിയും ഒന്നും ചർച്ച ചെയ്തില്ലെന്നത് നിർഭാഗ്യകരമാണ്. സ്വജനപക്ഷപാതം, ഭൂമികയ്യേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിക്കുകയും മുന്നണിയിലെ ആരോപണവിധേയരായ മന്ത്രിമാരുടെ രാജിക്കായി വാശിപിടിക്കുകയും ചെയ്ത സിപിഐയുടെ ഇപ്പോഴത്തെ നിലപാട് മാറ്റം ഞെട്ടിക്കുന്നതാണ്.

എല്ലാ ക്രമക്കേടുകളുടേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്.ഇതൊന്നും സിപിഐ കണ്ടില്ലെന്ന് നടിക്കുകയാണ്. അക്രമത്തേയും അഴിമതിയേതും പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്‍റെ ബി ടീമായി സിപിഐ മാറരുതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.