ഓണവും സമരവും; കേരളത്തിൽ കോവിഡ് വ്യാപിക്കാനുള്ള കാരണമെന്ന് മുഖ്യമന്ത്രി

07:01 PM Sep 24, 2020 | Deepika.com
തിരുവനന്തപുരം: ഓണവും സമരങ്ങളും മൂലമുള്ള കോവിഡ് രോഗവ്യാപനം കേരളത്തിൽ ശക്തിപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം ക്രമാനുഗതമായി വർധിക്കുകയാണ്. ജാഗ്രതയും കരുതലും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘം ചേർന്ന് അകലം പാലിക്കാതെ നീങ്ങുമ്പോൾ പ്രശ്നമാണ്. കൂട്ടത്തിൽ ഒരാൾക്ക് രോഗമുണ്ടെങ്കിൽ അയാൾ അത് എല്ലാവർക്കും കൊടുക്കും. ഇത് ഒഴിവാക്കുക എന്നതാണ് പ്രധാനം. സമരങ്ങൾക്ക് സർക്കാർ എതിരല്ല. എന്നാൽ നാടിന്‍റെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സമരങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. എന്നാൽ ഒരു ഘട്ടത്തിലും അതുണ്ടായിട്ടില്ല. വീണ്ടും വീണ്ടും വാശിയോടെ ആവർത്തിക്കുകയാണ് ചെയ്തത്.

ഏതെങ്കിലും ഒരു കൂട്ടരുടെ വിജയമോ പരാജയമോ ആയിട്ട് കോവിഡ് പ്രതിരോധത്തെ കാണേണ്ടതില്ല. നമ്മുടെ നാടിന്‍റെ പൊതുവായ പ്രശ്നം പരിഹരിക്കുന്നതിന് എല്ലാവരും ഒന്നായി മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിദേശത്തുനിന്നുള്ള രോഗ വ്യാപനം തടയാൻ കേരളത്തിനു കഴിഞ്ഞു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പലമാർഗത്തിൽ ആളുകൾ എത്തുകയാണ്. ഇവരിൽ രോഗവ്യാപനം തീവ്രവമായ പ്രദേശങ്ങളിൽനിന്നുള്ളവരുണ്ടാകാം. ഇതിന്‍റെ ഭാഗമായുള്ള വ്യാപനം ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.