മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ദീപിക പദുക്കോണിനെ വെള്ളിയാഴ്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപികയ്ക്ക് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്.
നടി രാകുൽ പ്രീത് സിംഗിന് വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരോട് ശനിയാഴ്ച ഹാജരാകാനാണ് എൻസിബി ആവശ്യപ്പെട്ടിരിക്കുന്നത്. ഫാഷൻ ഡിസൈനർ സിമോൺ ഖമ്പട്ടയെ വ്യാഴാഴ്ച ചോദ്യം ചെയ്യും.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്നാണ് ദീപകയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എൻസിബിക്ക് ലഭിച്ചത്. അന്വേഷണ സംഘം ജയ സാഹയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
ഈ ഫോണിൽനിന്ന് ദീപിക ലഹരിമരുന്ന് ആവശ്യപ്പെട്ടതായ ചില സൂചനകൾ ലഭിച്ചു. തന്റെ ടാലന്റ് മാനേജരായിരുന്ന കരീഷ്മ പ്രകാശിനോട് ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്നതായി സൂചനയുള്ള ചാറ്റുകളാണ് ജയ സാഹയുടെ ഫോണിൽനിന്ന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
ലഹരിയുടെ ലഹരി; ദീപിക പദുക്കോണിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും
11:04 PM Sep 23, 2020 | Deepika.com