പാലാരിവട്ടത്ത് എട്ട് മാസത്തിനുള്ളിൽ പുതിയ പാലം; മേൽനോട്ടം ഇ. ശ്രീധരന്

06:56 PM Sep 23, 2020 | Deepika.com
തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന്‍റെ മേൽനോട്ടം ഇ. ശ്രീധരൻ വഹിക്കും. ഇതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പാലം എട്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാവുമെന്ന് ശ്രീധരൻ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പുതിയ പാലം നിർമിക്കാൻ ഏതാണ്ട് 18 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

യുഡിഎഫ് ഭരണകാലത്തെ നഗ്നമായ അഴിമതിയാണ് പാലാരിവട്ടം പാലം നിർമാണത്തിൽ ഉണ്ടായത്. തെറ്റുചെയ്തവരെ എല്ലാവരെയും നിയമത്തിന്‍റെ മുന്നിൽക്കൊണ്ടുവരും. അഴിമതി നടത്തിയ ആരും രക്ഷപെടില്ല. ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്ക് പറയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലം പൊളിച്ചുപണിയണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പാലം പൊളിക്കുന്നതിനുമുൻപ് ഭാ രപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി അനുമതി നൽകിയത്.