യുഎന്നിൽ കൊണ്ടു കൊടുത്തും ട്രംപും ഷീ ജിൻപിംഗും

08:55 AM Sep 23, 2020 | Deepika.com
ജനീവ: ഐക്യരാഷ്ട്രസഭയിൽ പരസ്പരം ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിംഗും. ലോകം കോവിഡിന് മുന്നിൽ പകച്ചു നിൽക്കാൻ കാരണമായതിൽ ട്രംപ് ചൈനയെയാണ് കുറ്റപ്പെടുത്തിയത്. സ്വന്തം ഭരണത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ മുന്നിലുണ്ടായിരുന്നിട്ടും ചൈന നടത്തുന്ന വ്യാപക മലിനീകരണത്തെയും ട്രംപ് ചൂണ്ടിക്കാട്ടി.

ട്രംപിന് തൊട്ടുപിന്നാലെയാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗ് പ്രസംഗിച്ചത്. എന്നാൽ, അമേരിക്കയേയോ ട്രംപിനേയോ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും അമേരിക്കൻ പ്രസിഡന്‍റിന്‍റെ കാഴ്ചപ്പാടുകളെ പരസ്യമായി അപലപിക്കാൻ അദ്ദേഹം മടിച്ചില്ല. കോവിഡ് വിഷയം രാഷ്ട്രീയവത്ക്കരിക്കാനുള്ള ഏതൊരു ശ്രമവും നിരസിക്കപ്പെടണമെന്നും ചൈനീസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

ചൈന ഒരിക്കലും മേധാവിത്വത്തിന് ശ്രമിക്കുകയോ സ്വാധീന മേഖലകൾ വികസിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു. ഒരു രാജ്യത്തോടും യുദ്ധം നടത്താൻ ആഗ്രഹമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.