കൊച്ചി: ഇന്ത്യക്കും മാലിദ്വീപിനും ഇടയില്‍ ചെലവുകുറഞ്ഞ ചരക്ക് ഗതാഗതം ലക്ഷ്യമാക്കിയുള്ള കാര്‍ഗോ ഫെറി സര്‍വീസിനു കൊച്ചിയില്‍ നിന്നു തുടക്കമായി.
200 ടിഇയു, 3000 മെട്രിക് ടണ്‍ ശേഷിയുള്ള കാര്‍ഗോ കപ്പല്‍ സര്‍വീസ് തിങ്കളാഴ്ചയാണ് യാത്ര തുടങ്ങിയത്. വടക്കന്‍ മാലിദ്വീപിലെ കുല്‍ഹുദുഫുഷി തുറമുഖത്തേക്കാണ് യാത്ര. ഈ മാസം 26ന് അവിടെ എത്തിയ ശേഷം 29ന് മാലി തുറമുഖത്തെത്തും.
ഷിപ്പിംഗ് കോര്പറേഷന് ഓഫ് ഇന്ത്യയാണ് സർവീസ് നടത്തുന്നത്. മാസത്തില്‍ രണ്ടു തവണയാണ് സര്‍വീസ്.
കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മനുഷ്ക് മണ്ഡവ്യയും മാലദ്വീപ് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി ഐഷത് നഹുലയും സംയുക്തമായി ഓണ്‍ലൈനിലൂടെയാണ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയും മാലിദ്വീപും തമ്മിലെ ബന്ധത്തില്‍ മറ്റൊരു നാഴികക്കല്ലാണ് ഫെറി സര്‍വീസെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാലിദ്വീപ് സന്ദര്‍ശിക്കുന്നതിനിടെ കാർഗോ ഫെറി സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യക്കും മാലിദ്വീപിനും ഇടയില്‍ കാര്‍ഗോ ഫെറി സര്‍വീസ് തുടങ്ങി
02:42 AM Sep 22, 2020 | Deepika.com