തിരുവനന്തപുരം: ജില്ലയിൽ തിങ്കളാഴ്ച 533 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 394 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 103 പേരുടെ ഉറവിടം വ്യക്തമല്ല.
27 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. അഞ്ച് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
നെടുമങ്ങാട് സ്വദേശി സോമശേഖരൻ (73), തിരുമല സ്വദേശിനി ഭഗീരഥിയമ്മ (82), റസൽപുരം സ്വദേശിനി രമണി (65), കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 305 പേർ സ്ത്രീകളും 228 പേർ പുരുഷ·ാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 47 പേരും 60 വയസിനു മുകളിലുള്ള 86 പേരുമുണ്ട്.
പുതുതായി 1,747 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,587 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 3,995 പേർ വിവിധ ആശുപത്രികളിലാണ്.
വീടുകളിൽ 22,051 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തിൽ കഴിയുന്നു. 1,679 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
തിങ്കളാഴ്ച 387 സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാന്പിളുകളിൽ 703 എണ്ണത്തിന്റെ ഫലം തിങ്കളാഴ്ച ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്ട്രോൾ റൂമിൽ 173 കോളുകളാണ് ഇന്നെത്തിയത്.
മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 14 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,233 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ തിങ്കളാഴ്ച 1,713 വാഹനങ്ങൾ പരിശോധിച്ചു. 4,090 പേരെ പരിശോധനയ്ക്കു വിധേയരാക്കി.
രോഗവ്യാപനം കുറയാതെ തലസ്ഥാന ജില്ല; 533 പേർകൂടി കോവിഡ് പോസിറ്റീവ്; ആശങ്ക
07:36 PM Sep 21, 2020 | Deepika.com