കാർ‌ഷിക നിയമം ചരിത്രപരം, പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുന്നു: മോദി

02:59 PM Sep 21, 2020 | Deepika.com
ന്യൂഡൽഹി: കേന്ദ്രം നടപ്പിലാക്കാൻ തയാറെടുക്കുന്ന പുതിയ കാർ‌ഷിക നിയമം ചരിത്രപരവും രാജ്യത്തിന്‍റെ മുന്നോട്ടുള്ളപോക്കിന് അത്യാവശ്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം വിവാദങ്ങളുടെ ശിൽപ്പികളാണെന്നും കർഷകരുടെ മേലുള്ള സ്വാധീനം നഷ്ടപ്പെടുമെന്ന ഭയത്താൽ അവരെ ഇളക്കിവിടാൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു.

ബിഹാറിൽ ഒമ്പത് ദേശീയ പാതകൾക്ക് തറക്കല്ലിടുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണിൽ ഫാം ഓർഡിനൻസുകൾ പുറപ്പെടുവിച്ചതിനുശേഷം നിരവധി സംസ്ഥാനങ്ങളിലെ കർഷകർ പുതിയ സമ്പ്രദായത്തിൽ നിന്ന് ലാഭം കൊയ്യുകയാണ്.

മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഡഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങിലെ പയർ കർഷകർക്ക് മികച്ച വിളവാണ് ലഭിച്ചത്. അവർക്ക് കഴിഞ്ഞ വർഷത്തേക്കാൾ 15 മുതൽ 25 ശതമാനം വരെ അധിക വരുമാനം ലഭിച്ചു.

കാർഷിക മേഖലയിലെ ചരിത്രപരമായ മാറ്റത്തിനു ശേഷം, വ്യവസ്ഥയിലുണ്ടായ വലിയ മാറ്റത്തിനു ശേഷം ചല ആളുകൾ കണ്ടു തങ്ങളുടെ പിടി അയയുകയാണെന്ന്. ഈ ആളുകൾ ഇപ്പോൾ താങ്ങുവിലയുടെ പേരിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമച്ചന്തകൾ നിർത്തലാക്കുമെന്നത് തെറ്റായ പ്രചരണമാണ്. കൃഷിക്കാർക്ക് കൂടുതൽ ലാഭം കിട്ടുന്ന പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നത്. കാർഷിക മേഖലയിലെ പരിഷ്കാരം 21 ാം നൂറ്റാണ്ടിന്‍റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.