"ഞാനുമൊരു കർഷകൻ; സർക്കാർ കർഷകരെ വേദനിപ്പിക്കില്ല': രാജ്നാഥ് സിംഗ്

04:18 AM Sep 21, 2020 | Deepika.com
ന്യൂഡൽഹി: കാർഷികബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധം കർഷകരെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമമാണെന്ന വിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. "ഞാനും ഒരു കര്‍ഷകനാണ്, സര്‍ക്കാര്‍ ഒരിക്കലും കര്‍ഷകരെ വേദനിപ്പിക്കില്ല' എന്ന് രാജ്നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യസഭയില്‍ നടന്ന സംഭവങ്ങളെ രാജ്നാഥ് സിംഗ് അപലപിക്കുകയും ചെയ്തു. സഭയില്‍ അച്ചടക്കം പാലിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, അസാധാരണമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശബ്ദവോട്ടോടെയാണ് കരാർ കൃഷി അനുവദിക്കൽ, ഉത്പന്ന വിപണന നിയന്ത്രണ ബില്ലുകൾ രാജ്യസഭയിൽ പാസായത്.

പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയും സ്പീക്കറുടെ ചേംബറിനു മുന്നിൽ മൈക്ക് പിടിച്ചുവലിച്ചും ബില്ലിന്‍റെ പകർപ്പുകൾ വലിച്ചുകീറിയെറി ഞ്ഞുമൊക്കെ പ്രതിഷേധിക്കുന്നതിനിടെയാണ് ബില്ലുകൾ പാസാക്കിയത്. നാലു മണിക്കൂർ നിശ്ചയിച്ചിരുന്ന ചർച്ച ബിൽ പാസാക്കിയെടുക്കുന്നതിനായി ഉപാധ്യക്ഷൻ നീട്ടിക്കൊണ്ടുപോയതും പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.