പ്രതിസന്ധി ഘട്ടത്തിൽ പ്രതിരോധം ദുർബലപ്പെടുത്താനുള്ള ശ്രമം; ചെന്നിത്തലയ്ക്കെതിരെ വീണ്ടും മുഖ്യമന്ത്രി

06:34 PM Aug 12, 2020 | Deepika.com
തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിൽ പ്രതിരോധം ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകൾ കൂടിയിട്ടും പരിശോധനാ ഫലം നെഗറ്റീവ് ആകാതെ കേരളത്തിൽ ഒരു രോഗിയേയും വീട്ടിലേക്ക് വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം പുതിയ ആശുപത്രിയിൽനിന്നും വിട്ടയക്കുന്നതിനുള്ള പുതിയ നയം കൊണ്ടുവന്നത് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാൽ ഇക്കാര്യം കാണാതെ എന്തോ പുതിയ കാര്യം കണ്ടുപിടിച്ചതുപോലെ പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ ആക്ഷേപവുമായി രംഗത്തുവരികയാണ്.

ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കിൽ ഫലിക്കുമായിരുന്നെന്നും ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനകളുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.