കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. സ്വപ്നയ്ക്ക് പുറമേ കേസിലെ എട്ടാം പ്രതി സൈദലവി, പത്താം പ്രതി സംജു എന്നിവരാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
സ്വർണക്കടത്ത് നിയമവിരുദ്ധമായ ഒരു കമ്പനി പോലെയാണ് പ്രതികൾ നടത്തിയിരുന്നതെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.
സ്വർണക്കടത്ത് കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി വ്യാഴാഴ്ച
02:30 PM Aug 12, 2020 | Deepika.com