ജയ്പുർ: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ താന്‍ ബഹുമാനിക്കുന്നുവെന്നും തനിക്കെതിരെ അദ്ദേഹം നടത്തിയ മോശം പദപ്രയോഗങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. സച്ചിന് പൈലറ്റ് ഒന്നിനും കൊള്ളാത്തവനാണെന്നും അദ്ദേഹം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയുമായി ഗൂഡാലോചന നടത്തിയെന്നുമാണ് ഗെഹ്ലോട്ട് ആരോപിച്ചത്.
എന്റെ കുടുംബത്തില്‍ നിന്നുള്ള ചില മൂല്യങ്ങള്‍ ഞാന്‍ ജീവിതത്തിലും ഉള്‍ക്കൊണ്ടിട്ടുണ്ട്. താന്‍ ആരെയെങ്കിലും എതിര്‍ത്താല്‍ പോലും അവര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. അദ്ദേഹം എന്റെ മുതിര്‍ന്നയാളാണ്. വ്യക്തിപരമായി ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.
എന്നാല്‍ ജോലി സംബന്ധവും ഭരണപരവുമായ പ്രശ്നങ്ങളില്‍ പൊരുത്തക്കേട് തോന്നിയാല്‍ ആശങ്ക പ്രകടിപ്പിക്കാനുള്ള അവകാശം എനിക്കുണ്ട്. വ്യക്തിപരമായ ആക്രമണങ്ങളും പരസ്പരം പരുഷമായ വാക്കുകളും ഉപയോഗിക്കുന്നത് ശരിയല്ലെന്ന കാര്യം മറ്റുള്ളവര്‍ക്ക് നമ്മള് മാതൃക കാണിക്കണം. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല.
അശോക് ഗെഹ്ലോട്ടിനോട് വ്യക്തിപരമായി എനിക്ക് യാതൊരു വിരോധവുമില്ല. ഞാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. ഒരു പദവിയും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് പരാതികള്‍ ഉണ്ടായിരുന്നു. അത് പരിഹരിക്കുമെന്ന് ഹൈക്കമാന്‍ഡ് എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി ഞാന്‍ എന്നുമുണ്ടാകുമെന്നും പൈലറ്റ് വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയതിനു ശേഷമാണ് സച്ചിൻ പൈലറ്റ് കലാപക്കൊടി താഴ്ത്തിയത്. ഇതോടെ ഒരു മാസത്തോളമായി നീളുന്ന രാജസ്ഥാനിലെ രാഷ്ട്രിയ പ്രതിസന്ധിക്ക് തിരശീല വീണിരിക്കുകയാണ്.
പൊരുത്തക്കേട് തോന്നിയാൽ ആശങ്ക പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്: സച്ചിൻ പൈലറ്റ്
02:55 PM Aug 11, 2020 | Deepika.com