പത്തനംതിട്ടയിൽ നാലിൽ ഒതുങ്ങി കോവിഡ്; സന്പർക്കത്തിൽ ഒരു രോഗി മാത്രം

07:06 PM Aug 10, 2020 | Deepika.com
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നാലു പേർക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും വന്നതും, രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരും, ഒരാൾ സന്പർക്കത്തിലൂടെ രോഗം ബാധിച്ചയാളുമാണ്.

വിദേശം

1) ഷാർജയിൽ നിന്നും എത്തിയ നിരണം സ്വദേശി (39)

മറ്റു സംസ്ഥാനങ്ങൾ

2) ലഡാക്കിൽ നിന്നും എത്തിയ കുറ്റൂർ സ്വദേശി (34)
3) ഹിമാചൽപ്രദേശിൽ നിന്നും എത്തിയ പരുമല സ്വദേശി (40)

സന്പർക്കം

4) പെരുന്തുരുത്തി സ്വദേശി (52). ചങ്ങനാശേരി ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

ജില്ലയിൽ ഇതുവരെ ആകെ 1804 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 837 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയിൽ ഇതുവരെ രണ്ടു പേർ മരണമടഞ്ഞു. 44 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1586 ആണ്. പത്തനംതിട്ട ജില്ലക്കാരായ 216 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 205 പേർ ജില്ലയിലും, 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

സ്വകാര്യ ആശുപത്രികളിൽ 19 പേർ ഐസൊലേഷനിലുണ്ട്. ജില്ലയിൽ ആകെ 225 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. പുതിയതായി 10 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 4673 കോണ്‍ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1307 പേരും, മറ്റ് സംസ്ഥാനങ്ങളിൽനിന്നും തിരിച്ചെത്തിയ 1497 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിങ്കളാഴ്ച തിരിച്ചെത്തിയ 71 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 141 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 7477 പേർ നിരീക്ഷണത്തിലാണ്.