വയനാട്ടിൽ 33 പേർക്കുകൂടി കോവിഡ്; സമ്പര്‍ക്ക വ്യാപനം കുറയാതെ വാളാട് ക്ലസ്റ്റർ

06:15 PM Aug 10, 2020 | Deepika.com
വയനാട്: വയനാട് ജില്ലയിൽ 33 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 41 പേർ രോഗമുക്തി നേടി. 31 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. മറ്റുളളവരിൽ ഒരാൾ വിദേശത്തുനിന്നും ഒരാൾ മൈസൂരിൽനിന്നും വന്നവരാണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 920 ആയി. ഇതിൽ 583 പേർ രോഗമുക്തരായി. രണ്ടു പേർ മരണപ്പെട്ടു. നിലവിൽ 335 പേരാണു ചികിത്സയിലുള്ളത്. 315 പേർ ജില്ലയിലും 20 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

വാളാട് സന്പർക്കത്തിലുള്ള 24 പേർ (പുരുഷൻമാർ 13, സ്ത്രീകൾ 6, കുട്ടികൾ 5), മാനന്തവാടി സന്പർക്കത്തിലുള്ള 5 പേർ (വേമം സ്വദേശി28 വയസ്, എടവക സ്വദേശികളായ രണ്ടു പുരുഷൻമാർ 18, 15 വയസ്, ഒരു സ്ത്രീ 39, ഒരു കുട്ടി 9), കണ്ണൂരിൽ ജോലി ചെയ്യുന്ന മുട്ടിൽ സ്വദേശിയായ പോലീസുകാരൻ (29), ലോറി ഡ്രൈവറുടെ സന്പർക്കത്തിലുളള പെരിക്കല്ലൂർ സ്വദേശി (40), മസ്ക്കറ്റിൽ നിന്നെത്തിയ ബത്തേരി സ്വദേശി (31), മൈസൂരിൽ നിന്നെത്തിയ നെൻമേനി സ്വദേശി (32).

രോഗമുക്തി

ചികിത്സയിലായിരുന്ന 34 വാളാട് സ്വദേശികളും കുറുക്കൻമൂല, വരദൂർ, പയ്യന്പള്ളി, നല്ലൂർനാട്, എടവ, പൊഴുതന, മുണ്ടക്കുറ്റി എന്നീ സ്ഥലങ്ങളിലുള്ള ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ പുതുതായി നിരീക്ഷണത്തിലായത് 138 പേരാണ്. 162 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2774 പേർ. തിങ്കളാഴ്ച വന്ന 25 പേർ ഉൾപ്പെടെ 363 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽനിന്ന് തിങ്കളാഴ്ച 171 പേരുടെ സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 28486 സാന്പിളുകളിൽ 27157 പേരുടെ ഫലം ലഭിച്ചു. ഇതിൽ 26237 നെഗറ്റീവും 920 പോസിറ്റീവുമാണ്.