ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടു തനിക്കെതിരേ നടക്കുന്ന "മാധ്യമ വിചാരണ’യിൽ സുപ്രീംകോടതിയെ സമീപിച്ച് നടി റിയ ചക്രബർത്തി. തന്നെ മാധ്യമങ്ങൾ ഇപ്പോൾ തന്നെ കുറ്റവാളിയാക്കി എന്നു ചൂണ്ടിക്കാട്ടിയാണു നടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
താൻ രാഷ്ട്രീയ അജൻഡകളുടെ ബലിയാടാകുമെന്നു ഭയക്കുന്നതായും കടുത്ത മാനസിഘാകാതത്തിൽനിന്നും സ്വകാര്യതയുടെ ലംഘനത്തിൽനിന്നും തനിക്ക് സംരക്ഷണം നൽകണമെന്നും റിയ സുപ്രീംകോടതിയേട് ആവശ്യപ്പെട്ടു. സുശാന്തിന്റെ പിതാവ് കെ.കെ. സിംഗിന്റെ പരാതിയിലാണു റിയയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
സുശാന്തിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണം വരുന്നതിനു മുന്പുതന്നെ തനിക്കെതിരെ മാധ്യങ്ങൾ വിചാരണ ആരംഭിച്ചു. പിന്നീടു സാക്ഷികൾ എന്നപേരിൽ പലരയെും കണ്ടു സംസാരിച്ചു. നേരത്തേ നടന്ന, 2 ജി സ്പെക്ട്രം അഴിമതി, തൽവാർ കൊലക്കേസ് എന്നിവയിൽ മാധ്യവിചാരണ നടന്നതും പിന്നീട് ആരോപണ വിധേയർ കുറ്റവാളികളല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടതും റിയ ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
സുശാന്തിന്റെ പിതാവ് നൽകിയ കേസ് പാറ്റ്നയിൽനിന്നു മുംബൈയിലേക്കു മാറ്റണമെന്നുള്ള റിയയുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുശാന്തിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ പിതാവ് റിയയ്ക്കെതിരേ സാന്പത്തിക തട്ടിപ്പ് ആരോപിച്ചിരുന്നു. ഈ കേസ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുകയാണ്.
തനിക്കെതിരേ നടക്കുന്നത് മാധ്യമ വിചാരണ; റിയ ചക്രബർത്തി സുപ്രീംകോടതിയിൽ
06:00 PM Aug 10, 2020 | Deepika.com