ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ഉൾപ്പെടെ ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ അഭിഭാഷകന് പ്രശാന്ത് ഭൂഷന്റെ വിശദീകരണവും ഖേദപ്രകടനവും സുപ്രീംകോടതി തള്ളി. അഴിമതിയെക്കുറിച്ച് പ്രശാന്ത് ഭൂഷൻ നടത്തിയ പരാമർശം കോടതിയലക്ഷ്യമാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
കേസിൽ വിശദമായി വാദം കേൾക്കാൻ ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. അടുത്ത തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. പ്രശാന്ത് ഭൂഷണ് എതിരെ ഹരീഷ് സാൽവെ നല്കിയ കോടതിയലക്ഷ്യ ഹർജിയാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്.
2009-ല്‍ തെഹല്‍ക്ക മാഗസിന് നല്കിയ അഭിമുഖത്തില്‍ 16 സുപ്രീം കോടതി ജഡ്ജിമാരിൽ എട്ട് പേരും അഴിമതിക്കാരാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് ഇടയാക്കിയത്.
അഭിപ്രായ സ്വാതന്ത്ര്യവും അവഹേളനവും തമ്മില്‍ വിഭജിക്കപ്പെടുന്ന ഒരു നേര്‍ത്ത വരയുണ്ട്. ഒരു വശത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുമ്പോള്‍ ഒരു സ്ഥാപനമെന്ന നിലയില്‍ ജുഡീഷറിയുടെ അന്തസ് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശം; പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനം സുപ്രീംകോടതി തള്ളി
03:30 PM Aug 10, 2020 | Deepika.com