കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. സ്വർണക്കടത്തിൽ പങ്കാളിയാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
കഴിഞ്ഞ ആറിന് സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. കേസ് അന്വേണാവസ്ഥയി ലാണെന്നും ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നക്ക് വലിയ അടുപ്പമായിരുന്നുവെന്നും മുഖ്യമന്ത്രിയുമായും പരിചയമുണ്ടായിരു ന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതായും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ വിലയിരുത്തിയും കേസ് ഡയറി പരിശോധിച്ചുമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
11:26 AM Aug 10, 2020 | Deepika.com