യുപിയിൽ വീണ്ടും കൊടുംക്രൂരത... ആറു വയസുകാരിക്ക് പീഡനം; സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി

12:03 PM Aug 09, 2020 | Deepika.com
ലക്നോ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വ്യാഴാഴ്ചയാണ് സംഭവം. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബൈക്കിലെത്തിയ ഒരാൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും തെരച്ചില്‍ നടത്തുകയും കോട്ട്‌വാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

പിന്നീട് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കുട്ടിയെ മാറ്റി.

കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നും കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ പ്രതി വികൃതമാക്കിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രതിയെ കണ്ടെത്താന്‍ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രതിയെ കണ്ടെത്താന്‍ എട്ടംഗ പോലീസ് സംഘത്തെ നിയോഗിച്ചെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.