തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്ന സുരേഷ് കമ്മീഷൻ വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തിൽ പരിശോധിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടത്തിപ്പിൽ സഹകരിക്കാനെത്തിയ റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി സംഘടനയാണ്. അവർ ചെലവഴിച്ച പണത്തിൽ സ്വപ്ന തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാം. ആ തട്ടിപ്പ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് അവർ നടത്തിയതല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കെട്ടിടം പണിയാൻ അവർക്കു സ്ഥലം നൽകുക മാത്രമാണു സർക്കാർ ചെയ്തത്. സർക്കാരോ സർക്കാർ ഏജൻസികളോ പണം കൈപ്പറ്റിയിട്ടില്ല. അവർ കമ്മീ ഷൻ നൽകിയിട്ടുണ്ടെങ്കിൽ അതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതി: ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
09:27 PM Aug 08, 2020 | Deepika.com