തിരുവനന്തപുരം: കരിപ്പൂരിലും രാജമലയിലും നഷ്ടപരിഹാരത്തുകയിൽ വേർതിരിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജമലയിൽ ആദ്യഘട്ട ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കു ശേഷം മാത്രമേ നഷ്ടത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിക്കൂ.
അതിനു ശേഷം കൂടുതൽ നപടികൾ ഉണ്ടാകും. രാജമലയിലെ ജനങ്ങളെ സംരക്ഷിക്കും അവരുടെ കൂടെ നിൽക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് ദുരന്ത സ്ഥലത്ത് പോയി രാജമലയിൽപോയില്ല എന്ന തരത്തിലുള്ള വിമർശനത്തിലും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജമലയിൽ അപകടവിവരം അറിഞ്ഞപ്പോൾ തന്നെ പോകണമെന്ന് ആലോചിച്ചിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമായിരുന്നില്ല. എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു.
രാജമലയിൽ എത്തിയില്ലെങ്കിൽ മൂന്നാറിൽ എങ്കിലും എത്തണമെന്നും ആലോചിച്ചിരുന്നു. അതിനും സാധിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജമലയിൽ ആദ്യഘട്ട ധനസഹായം; നഷ്ടപരിഹാരത്തുകയിൽ വേർതിരിവില്ലെന്ന് മുഖ്യമന്ത്രി
06:49 PM Aug 08, 2020 | Deepika.com