പത്തനംതിട്ട: വെള്ളപ്പൊക്കം രൂക്ഷമായാൽ രക്ഷാദൗത്യം നടത്തുന്നതിന് പൂർണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികൾ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്.
അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറ·ുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവർ ജില്ലയിൽ തുടരും.
ജില്ലാ കളക്ടർ പി.ബി. നൂഹ് അഭ്യർഥിച്ചതു പ്രകാരമാണ് രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ എത്തിയത്.
കേരളത്തിന്റെ സ്വന്തം സൈന്യം പത്തനംതിട്ടയിൽ; വെള്ളപ്പൊക്ക മേഖലകളിലേക്ക്
06:24 PM Aug 08, 2020 | Deepika.com