കുറുപ്പംപടിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്ന് ജീവനൊടുക്കി

02:02 PM Aug 08, 2020 | Deepika.com
പെരുമ്പാവൂർ: ഒഡീഷ സ്വദേശിയായ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. കുറുപ്പംപടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നൂലേലി പള്ളിപ്പടിക്ക് സമീപം വാടകക്ക് താമസിക്കുന്ന വിഷ്ണു കാരത് പ്രതാൻ (26) ആണ് ഭാര്യ സിൽക്കാന പ്രതാൻ (23) നെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

പ്ലൈവുഡ് തൊഴിലാളികളായ ഇവർ എന്നും രാവിലെ സമീപത്തെ പൈപ്പിൻ ചുവട്ടിൽ വെള്ളം എടുക്കുന്നതിനായി എത്തുമായിരുന്നു. ഇന്ന് രാവിലെ ഇവർ എത്താതിരുന്നതിനെ തുടർന്നു സമീപത്തെ മുറിയിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാരിയായ യുവതി അന്വേഷിച്ചപ്പോഴാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇക്കാര്യം കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ ഭാര്യ വെട്ടേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.

കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഒരു മാസം മുൻപാണ് ഇവർ ജോലിക്കായി ഇവിടെയെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.