അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നു: കമൽനാഥ്

05:28 PM Aug 01, 2020 | Deepika.com
ഭോപ്പാൽ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ച് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമാൽനാഥ്. ഓരോ ഇന്ത്യക്കാരന്‍റെയും സമ്മതത്തോടെയാണ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുകയാണ്. രാജ്യത്തെ ജനങ്ങൾ വളരെക്കാലമായി പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നതാണിത്. ഓരോ ഇന്ത്യക്കാരന്‍റെയും സമ്മതത്തോടെയാണ് ക്ഷേത്ര നിർമാണം നടക്കുന്നത്. ഇന്ത്യയിൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

രാമനാണ് ഇന്നും നമ്മുടെ വിശ്വാസത്തിന്‍റെ കേന്ദ്രം. ശ്രീരാമനെ ആശ്രയിച്ചാണ് രാജ്യം പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് അയോധ്യയിലെ രാമന്‍റെ ജന്മസ്ഥലത്ത് ക്ഷേത്രം പണിയണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും ഇത് ആഗ്രഹിച്ചിരുന്നെന്നും കമൽ‌നാഥ് പറഞ്ഞു.

മുഹർത്തത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, രാജ്യത്തെ 90 ശതമാനത്തിലധികം ഹിന്ദുക്കളും മുഹർത്തം, ജ്യോതിഷം തുടങ്ങിയ മതശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ അയോധ്യയിൽ ക്ഷേത്ര നിർമാണത്തിന് തുടക്കമിടുന്ന ഓഗസ്റ്റ് അഞ്ചിന് ഒരു മുഹർത്തവും ഇല്ല. മതവികാരത്തേയും വിശ്വാസത്തേയും കൊണ്ടാണ് കളിക്കുന്നതെന്നും കമൽനാഥ് ചൂണ്ടിക്കാട്ടി.