അമേരിക്കയിൽ ജൂലൈയിൽ മാത്രം കാൽ ലക്ഷം കോവിഡ് മരണങ്ങൾ

08:05 AM Aug 01, 2020 | Deepika.com
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് രൂക്ഷമായി തുടരുന്ന അമേരിക്കയിൽ ജൂലൈയിൽ മാത്രം 25,000 പേർ രോഗബാധിതരായി മരിച്ചു. മാസത്തിൽ കുറഞ്ഞത് 18 സംസ്ഥാനങ്ങളിൽ കേസുകൾ ഇരട്ടിയായി വർദ്ധിച്ചുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ജൂലൈയിൽ 1.8 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം 4.5 ദശലക്ഷം രോഗബാധിതരിൽ 66 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

രോഗബാധിതരുടെ ഏറ്റവും വലിയ വർദ്ധനവ് ഫ്ളോറിഡയിലാണ്, ജൂലൈയിൽ 30,00,00 പുതിയ കേസുകളാണ് ഫ്ളോറിഡയിൽ റിപ്പോർട്ട് ചെയ്തത്.