സിപിഎമ്മിനെ നയിക്കുന്നത് സംഘപരിവാര്‍ മനസുള്ളവർ: തിരിച്ചടിച്ച് മുല്ലപ്പള്ളി

05:47 PM Jul 31, 2020 | Deepika.com
തിരുവനന്തപുരം: സംഘപരിവാര്‍ മനസുള്ളവരാണ് സിപിഎമ്മിനെ നയിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും നടത്തുന്നവരാണ് സിപിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമെന്നും മുല്ലപ്പള്ളി ആരോപിച്ചു. രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ ആർഎസ്എസ് നേതാവാണെന്ന കോടിയേരിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്‍റെ ആര്‍എസ്എസ് വിരോധം ഒട്ടും ആത്മാർഥതയില്ലാത്തതാണ്. ദീര്‍ഘകാലം ആര്‍എസ്എസിനും സിപിഎമ്മിനും ഇടയ്ക്കുള്ള പാലമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു ആര്‍എസ്എസ് നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഈ ആര്‍എസ്എസ് നേതാവിന്‍റെ വെളിപ്പെടുത്തലിനെ നിരാകരിക്കാനോ തള്ളിപ്പറയാനോ ഇതുവരെ തയാറായിട്ടില്ല. നേതാക്കളുടെ സംഘപരിവാര്‍ മനസാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഴിമതി ആരോപണങ്ങളിൽ‌നിന്ന് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വർണ കള്ളക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാ ശ്രമമാണ് കോടിയേരിയുടെ ദേശാഭിമാനിയിലെ ലേഖനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സിപിഎം കരുതണ്ട. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്ന കോടിയേരിയുടെ സൃഗാലബുദ്ധി നടക്കില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.