കോടിയേരി സിപിഎമ്മിലെ ശശികല ടീച്ചർ, ഉത്തരം മുട്ടുമ്പോള്‍ വര്‍ഗീയത പറയുന്നു; തിരിച്ചടിച്ച് ഷാഫി

05:32 PM Jul 31, 2020 | Deepika.com
പാലക്കാട്: കോണ്‍ഗ്രസിലെ ആർഎസ്എസുകാരനാണ് രമേശ് ചെന്നിത്തല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തിനു മറുപടിയുമായി ഷാഫി പറന്പിൽ എംഎൽഎ.

സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്നും മന്ത്രിമാർ സ്വപ്നയുടെ പുറകേ അപഥ സഞ്ചലനം നടത്തിയതിന്‍റെ ജാള്യത മറക്കാൻ ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ടെന്നും ഷാഫി പറഞ്ഞു.

ഷാഫി പറന്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ. ഉത്തരം മുട്ടുന്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. ഉത്തരം മുട്ടുന്പോൾ വർഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സിപിഎം പാർട്ടി സെക്രട്ടറി.

സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ ’അ’പഥ സഞ്ചലനം നടത്തിയതിന്‍റെ ജാള്യത മറയ്ക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട.

15 വയസ് വരെ ആർഎസ്എസ് ശാഖയിൽ പോയതിന്‍റെ ചരിത്രം പേറുന്ന എസ്ആർപിയുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്‍റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട്.

പ്രതിപക്ഷ നേതാവിന്‍റെ അന്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്പ്രിംഗ്ളറായാലും ബെവ്ക്യൂ ആയാലും പിഡബ്ള്യുസി ആയാലും പന്പ മണൽ വാരലായാലും സ്വർണക്കള്ളക്കടത്ത് ആയാലും ശരി.