ബംഗളുരുവിൽ കോടികളുടെ മയക്കുമരുന്ന് വേട്ട; നാലു മലയാളി യുവാക്കള്‍ പിടിയിൽ

05:33 PM Jul 30, 2020 | Deepika.com
ബംഗളുരു: കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ബംഗളുരുവിൽ നാലു മലയാളികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ സഹദ് മഹമ്മദ്, അജ്മൽ, പത്തനംതിട്ട സ്വദേശികളായ അജിൻ കെ.ജി. വർഗീസ്, നിതിൻ മോഹൻ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്, പത്തനംതിട്ട സ്വദേശികളാണ് ഇവർ.

രണ്ടു കിലോഗ്രാം എൽഎസ്ഡി സ്ട്രിപ്പുകൾ, 110 ഗ്രാം എംഡിഎംഎ, 10 എക്സ്റ്റസി ടാബ്ലറ്റുകൾ, അഞ്ചു കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരുടെ പക്കൽനിന്നു പിടികൂടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ 1.25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് ഇവയെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് ആന്‍റി നർക്കോട്ടിക് വിഭാഗം അറിയിച്ചു.

ബംഗളുരുവിലെ പബ്ബിൽ ഡിജെയായ പ്രതികളിലൊരാൾ പബ്ബിലെത്തുന്നവർക്കും ചെറുപ്പക്കാർക്കുമാണു മയക്കുമരുന്നു നൽകിയിരുന്നത്. ഡാർക് വെബിൽനിന്നു മയക്കു മരുന്നുകൾ വാങ്ങിയശേഷം പബ്ബുകൾ വഴി യുവാക്കൾക്കിടയിൽ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.

ബംഗളുരു സിറ്റി പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്‍റെ നാർക്കോട്ടിക് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ബംഗളുരുവിലെ സോലദേവനഹള്ളിയിലെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.