ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രാദയം അപ്പാടെ മാറ്റിമറിക്കുന്ന വിദ്യാഭ്യാസ നയത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയത്. ബിരുദ പഠനം നാലു വർഷമാക്കിയതുൾപ്പെടെ നിരവധി മാറ്റങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിൽ പറയുന്നത്. കെ. കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി നൽകിയ കരട് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്.
പ്രധാന നിർദേശങ്ങൾ
◘മൂന്നു വയസു മുതൽ 18 വയസുവരെ നിർബന്ധിത വിദ്യാഭ്യാസം
◘അഞ്ചാം ക്ലാസ് വരെ നിർബന്ധമായും എട്ടാംക്ലാസ് വരെ എങ്കിലും അധ്യയനം മാതൃഭാഷയിൽ
◘സ്കൂൾ, ഉന്നത വിദ്യാഭ്യാസം അടക്കം എല്ലാ മേഖലയിലും സംസ്കൃതം ആവശ്യമെങ്കിൽ പഠിക്കാം
◘സെക്കണ്ടറി തലം മുതൽ വിദേശ ഭാഷകളും പഠിക്കാം
◘ആറാം ക്ലാസ് മുതൽ വൊക്കേഷണൽ വിദ്യാഭ്യാസം ആരംഭിക്കും
◘ഇന്ത്യൻ സൈൻ ലാംഗ്വേജ് രാജ്യവ്യാപകമാക്കും
◘സ്കൂൾ വിദ്യാർഥികൾ എല്ലാ വർഷവും പരീക്ഷ എഴുതുന്നതിന് പകരം ഇനി മൂന്ന് പ്രധാന പരീക്ഷകൾ മാത്രം. 3,5,8 ക്ലാസുകളിലായിരിക്കും പരീക്ഷകൾ
◘പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മറ്റു ക്ലാസുകളിൽ വിദ്യാർഥികളുടെ നിലവാരം വിലയിരുത്തും
◘പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നവീക രിച്ച മാതൃകയിൽ തുടരും
◘ഏതു ഘട്ടത്തിലും സർട്ടിഫിക്കറ്റോടെ അവസാനിപ്പിക്കാവുന്ന വിധത്തിൽ ബിരുദ പഠനം നാലു വർഷമാക്കി
◘ ഒന്നം വർഷത്തിന് ശേഷം പഠനം നിർത്തുന്നവർക്ക് വൊക്കേഷണൽ സർട്ടിഫിക്കറ്റ് ലഭിക്കും
◘രണ്ടാം വർഷം നിർത്തുന്നവർക്ക് ഡിപ്ലേമ സർട്ടിഫിക്കറ്റും മൂന്നാം വർഷം അവസാനിപ്പിക്കുന്നവർക്ക് ഡിഗ്രി സർട്ടി ഫിക്കറ്റും ലഭിക്കും
◘നാലു വർഷം പൂർത്തിയാക്കുന്നവർക്ക് ബിരുദത്തോടൊപ്പം ഗവേഷണവും പൂർത്തിയാക്കാം
◘എംഫിൽ ഇനി ഉണ്ടാകില്ല
◘എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത കോഴ്സുകളും നിർബന്ധമാക്കണം
◘സെക്കൻഡറി സ്കൂൾ പാഠ്യപദ്ധതിയിലും തൊഴിലധിഷ്ഠിത വിഷയങ്ങൾ ഉൾപ്പെടുത്തണം
രാജ്യത്തെ വിദ്യാഭ്യാസം അടിമുടി മാറുന്നു; പ്രധാന നിർദേശങ്ങളറിയാം
10:13 PM Jul 29, 2020 | Deepika.com