ഉച്ചകഴിഞ്ഞ് മൂന്നോടെ വിമാനങ്ങൾ അംബാലയിൽ പറന്നിറങ്ങും. റഫാലിന്റെ സ്വീകരണത്തോട് അനുബന്ധിച്ച് പടിഞ്ഞാറൻ അറബിക്കടലിൽ ഐഎൻഎസ് കോൽക്കത്ത യുദ്ധക്കപ്പലിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് തുറമുഖ നഗരമായ ബോർദോയിൽനിന്ന് 7000 കിലോമീറ്റർ പറന്നാണ് യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തുക.
59,000 കോടി രൂപ മുടക്കി 36 അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഡസോ ഏവിയേഷനുമായി നാലുവർഷം മുന്പാണ് ഇന്ത്യ ഒപ്പിട്ടത്. ചൈനീസ് അതിർത്തിയിൽ സംഘർഷം ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിൽ റഫാലിന്റെ സാന്നിധ്യം നിർണായകമായിരിക്കുമെന്നാണു പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.