വംശീയനീതി പ്രതിഷേധത്തെ അരാജകവാദികൾ ഹൈജാക്ക് ചെയ്തു: അമേരിക്കൻ അറ്റോർണി ജനറൽ

08:51 AM Jul 29, 2020 | Deepika.com
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ ജോർജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിനുപിന്നാലെ രാജ്യത്തെങ്ങും ഉയർന്ന പ്രതിഷേധത്തെ നിയമംകൊണ്ട് അടിച്ചമർത്തിയതിനെ ന്യായീകരിച്ച് അറ്റോർണി ജനറൽ വില്യം ബർ.

നിയമപരമായും സമാധാനപരമായും പ്രതിഷേധിച്ചിരുന്നവരെ അക്രമികളും അരാജകവാദികളും ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പോർട്ട്ലാന്‍റ്, ഒറിഗണ്‍ തുടങ്ങിയ നഗരങ്ങളിലുണ്ടായ അതിക്രമങ്ങൾക്ക് ഫ്ളോയ്ഡിന്‍റെ മരണവുമായി ബന്ധമില്ലായിരുന്നെന്നും ഹൗസ് ജുഡീഷറി സമിതി മുന്പാകെ ബർ മൊഴി നൽകി.

നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് തങ്ങളുടെ പ്രവർത്തികളെ ഫ്ളോയ്ഡിന്‍റെ മരണത്തോടുള്ള പ്രതിഷേധമായി മാറ്റിയെടുക്കാൻ അക്രമികൾ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.