കോട്ടയം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ് നാട്ടുകാർ. കളക്ടറേറ്റിനു സമീപം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കാൻ എത്തിച്ച മൃതദേഹം നാട്ടുകാർ തടഞ്ഞു. ശ്മശാനത്തിന് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് മാർഗതടസം സൃഷ്ടിച്ചു. ശ്മശാനത്തിലേക്കുള്ള വഴി കെട്ടി അടക്കുകയും ചെയ്തു. ജനപ്രതിനിധികളെ പോലും അറിയിക്കാതെ രഹസ്യമായാണ് മൃതദേഹം കൊണ്ടുവന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കോട്ടയം സിഎംഎസ് കോളജിന് സമീപം നെടുമാലിയിൽ ഔസേഫ് ജോർജിന്റെ (85) മൃതദേഹമാണ് വൈദ്യുതി ശ്മശാനത്തിൽ എത്തിച്ചത്. കോട്ടയത്തെ ആദ്യത്തെ കോവിഡ് മരണമായിരുന്നു ഔസേഫിന്റേത്.
കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ് നാട്ടുകാർ
05:02 PM Jul 26, 2020 | Deepika.com