തിരുവനന്തപുരം നഗരത്തിൽ രണ്ടു ഭിക്ഷാടകർക്കു കോവിഡ്

02:44 PM Jul 26, 2020 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രണ്ടു ഭിക്ഷാടകർക്കു കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ നടത്തിയ പരിശോധനയിലാണു രണ്ടു പേർക്കു കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്‍റെ സൂചനയാണിതെന്ന് അധികൃതർ കരുതുന്നു.

ജില്ലയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറ, പുല്ലുവിള, ചൊവ്വര, മരിയനാട്, പൊഴിയൂർ, പെരുമാതുറ തുടങ്ങിയ തീരപ്രദേശങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതിനു പുറമെ നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിലും രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്. കുടപ്പനക്കുന്ന്, ശ്രീകാര്യം, പട്ടം, മുട്ടത്തറ, മെഡിക്കൽ കോളജ്, മുറിഞ്ഞപാലം, തിരുവല്ലം തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും പിരശോധനയിൽ രോഗബാധിതരെ കണ്ടെത്തി.

ഇപ്പോഴും പരിശോധനയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ജില്ലയിലെ തീരമേഖലകളിലും അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലുമാണ്.