ഉത്തരകൊറിയയിൽ "ആദ്യ കൊറോണ കേസ്’ സ്ഥിരീകരിച്ചു; കിം അതീവ ജാഗ്രതയിൽ

09:53 AM Jul 26, 2020 | Deepika.com
പ്യോഗ്യാംഗ്: ഉത്തരകൊറിയയിൽ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. മൂന്നു വർഷം മുന്പ് രാജ്യംവിട്ട് ദക്ഷിണ കൊറിയയിലേക്കു പോയശേഷം കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയ ആൾക്കാണു രോഗം സ്ഥിരീകരിച്ചതെന്നു ഭരണകൂട മുഖപത്രമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

ഡീമാർക്കേഷൻ ലൈനിലൂടെ തിരിച്ചെത്തിയ ഇയാൾക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ആദ്യ കേസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏകാധിപതി കിം ജോംഗ് ഉൻ അടിയന്ത്രര യോഗം വിളിച്ചുചേർത്തു സാഹചര്യങ്ങൾ വിലയിരുത്തി. അതിർത്തി നഗരമായ കീസോംഗിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായതായി കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, അതീവ സുരക്ഷയുള്ള ഡീമാർക്കേഷൻ ലൈൻ മറികടന്നു രോഗി എങ്ങനെ രാജ്യത്ത് എത്തി എന്നത് അന്വേഷിക്കാൻ കിം ജോംഗ് ഉൻ ഉത്തരവിട്ടിട്ടുണ്ട്. വീഴ്ച വരുത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണു കിമ്മിന്‍റെ നിർദേശമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഉത്തരകൊറിയ സമ്മതിച്ചിരുന്നില്ല. ആറു മാസം മുന്പുതന്നെ ഉത്തരകൊറിയ അതിർത്തികൾ അടയ്ക്കുകയും ജനങ്ങളെ ഐസൊലേഷനിൽ പാർപ്പിക്കുകയും ചെയ്തിരുന്നതായാണു റിപ്പോർട്ടുകൾ. മറ്റു രാജ്യങ്ങൾ കോവിഡിനു മുന്നിൽ പകച്ചുനിന്നപ്പോൾ ഉത്തരകൊറിയ നേടിയ വിജയത്തെ കിം പുകഴ്ത്തുകയും ചെയ്തിരുന്നു.